ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ആദ്യ രാഷ്‌ട്രീയ നേതാക്കളില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറിലെ ബി.ജെ.പി. എം.പി. മഹേഷ് ശര്‍മ, പശ്‌ചിമ ബംഗാളിലെ കട്വ നിയോജകമണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ: രബീന്ദ്രനാഥ് ചാറ്റര്‍ജി എന്നിവരാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ച രാഷ്‌ട്രീയക്കാര്‍. ആരോഗ്യപ്രവര്‍ത്തകരെന്ന നിലയിലാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്.
ജനപ്രതിനിധിക്കുപരിയായി ഡോക്‌ടര്‍ കൂടിയാണ് മഹേഷ് ശര്‍മ. രോഗികളുടെ ക്ഷേമ സമിതി അംഗം എന്ന നിലയിലാണ് രബീന്ദ്രനാഥ് ചാറ്റര്‍ജിക്ക് വാകിസിന്‍ നല്‍കിയത്. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ വാക്‌സിനായി തിരക്കുകൂട്ടരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു.
എന്നാൽ കോൺഗ്രസ് വാക്‌സിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. വാക്സിൻ സുരക്ഷിതമല്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കൾ ആരും വാക്സിൻ ഇടാത്തതെന്നാണ് മനീഷ് തിവാരിയുടെ ആരോപണം. ഇതിനു മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
Discussion about this post