മുംബൈ: കുട്ടികളെ വിറ്റ് പണമുണ്ടാക്കുന്ന വൻ സംഘം മുംബൈയിൽ പിടിയിൽ. ആറ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘമാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ആൺകുട്ടികളെ ഒന്നര ലക്ഷം രൂപക്കും പെൺകുട്ടികളെ അറുപതിനായിരം രൂപയ്ക്കുമാണ് സംഘം വിറ്റിരുന്നതെന്നും കണ്ടെത്തി.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിൽ നാല് കുട്ടികളെ വിറ്റതായി കണ്ടെത്തി. കൂടുതൽ കുട്ടികളെ സംഘം വിറ്റിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു.
റുക്സാർ ഷെയ്ഖ് എന്ന സ്ത്രീയെ കിഴക്കൻ ബാന്ദ്രയിൽ നിന്നും പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് ഷാജഹാൻ ജോഗിൽകർ, രൂപാലി ശർമ്മ എന്നിവർ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ കൂടി പിടിയിലാകുകയായിരുന്നു. ഹീന ഖാൻ, നിഷ ആഹിരെ തുടങ്ങിയ ഇടനിലക്കാരെയും പിന്നീട് അന്വേഷണ സംഘം പിടികൂടി.
Discussion about this post