മൂന്നാറിലെ എസ്. രാജേന്ദ്രൻ എംഎൽഎയുടെ നിരാഹാര സമരത്തിനെതിരെ തോട്ടം തൊഴിലാളികള്‍. എംഎല്‍എ തങ്ങള്‍ക്ക് വേണ്ടി നിരാഹാരം നടത്തേണ്ട എന്നവര്‍ പറഞ്ഞു. തൊഴിലാളികളെ തീവ്രവാദികളാക്കിയാണ് എംഎല്‍എ ചിത്രീകരിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു.
മൂന്നാറിൽ തോട്ടം തൊഴിലാളികൾ നടത്തിവരുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കവെ, സമരത്തിന്റെ ഭാഗമായി എസ്. രാജേന്ദ്രൻ എംഎൽഎ പ്രഖ്യാപിച്ച നിരാഹാര സമരം ആരംങിച്ചിരുന്നു. തോട്ടം തൊഴിലാളി സ്ത്രീകളുടെ സമര സ്ഥലത്തു നിന്നു ഒരു കിലോമീറ്റർ മാറിയാണ് രാജേന്ദ്രൻ എംഎൽഎയുടെ സമരം. തോട്ടം തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതു വരെ സമരം തുടരുമെന്നു എംഎൽഎ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി ഉടൻ ഇടപെടണം. കണ്ണൻ ദേവൻ കമ്പനി ലോക്കൗട്ടിലേക്കു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും നാളെ മൂന്നാറിലെത്തും. സമരക്കാരുമായി അദേഹം ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സമരക്കാർ ഇന്നും റോഡുകൾ ഉപരോധിക്കുമെന്നാണ് റിപ്പോർട്ട്. ഇ.എസ്. ബിജിമോൾ എംഎൽഎയും സമരക്കാർക്കൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post