തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ ബിജെപിക്ക് മുന്നേറ്റം. 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയെന്നാണ് സിപിഎം പറയുന്നത്. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് പാർട്ടി തീരുമാനം. 35 മണ്ഡലങ്ങളിൽ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം. 20 % വോട്ട് മുന്നോട്ടു കുതിക്കാനുള്ള അടിത്തറയായി വിലയിരുത്തണം.
തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താഴേത്തട്ടിലെ അവലോകന റിപ്പോർട്ടിങ്ങിൽ സംസ്ഥാന നേതൃത്വം ഊന്നൽ കൊടുക്കുന്ന കാര്യങ്ങളിൽ ഒന്ന് ചില ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ വളർച്ചയാണ്.
35 മണ്ഡലങ്ങളിൽ 25,000 വോട്ടിൽ കൂടുതൽ നേടി. 20,000-ൽ കൂടുതൽ നേടിയ 55 മണ്ഡലങ്ങൾ. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, തൃശൂർ, മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണൂർ, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർഗോഡ് എന്നിവയാണ് ബിജെപി മുന്നേറിയ മണ്ഡലങ്ങൾ.
.
Discussion about this post