ഹൈദരാബാദ്: ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആന്ധ്രാ പ്രദേശിൽ പ്രതിഷേധം പുകയുന്നു. ചലച്ചിത്ര താരം പവൻ കല്ല്യാണിന്റെ ജനസേനയുമായി സഹകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി. പ്രതിഷേധങ്ങളുടെ ആദ്യ പടിയായി രഥയാത്ര നടത്താൻ തീരുമാനമായി.
ഫെബ്രുവരി 6-ന് ക്ഷേത്രനഗരമായ തിരുപ്പതിയിൽ തുടങ്ങി വിഴിനഗരത്തിൽ അവസാനിക്കുന്ന തരത്തിൽ സംസ്ഥാനവ്യാപകമായി രഥയാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ട 180-ലേറെ സംഭവങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കുന്നതിന് പകരം ഇവ സാധാരണ മോഷണശ്രമങ്ങളായി തള്ളിക്കളയാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.
ആക്രമണങ്ങൾക്ക് പിന്നിൽ തീവ്ര സ്വഭാവമുള്ള ചില ക്രിസ്ത്യൻ സംഘടനകളാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ക്രിസ്ത്യൻ പ്രീണന നയങ്ങളും മത പരിവർത്തനത്തിന് നൽകുന്ന അളവറ്റ പിന്തുണയുമാണ് ഇത്തരം സംഭവങ്ങൾക്ക് വളമാകുന്നതെന്നും ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നു.
Discussion about this post