സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടു. ആറു കേസുകളാണ് സിബിഐയ്ക്ക് വിട്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഉന്നത നേതാക്കൾ ഉൾപ്പെട്ട കേസുകൾ സിബിഐയ്ക്ക് വിട്ടാണ് സർക്കാർ ഉത്തരവായിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, എ പി അബ്ദുള്ളക്കുട്ടി, ഹൈബി ഈഡൻ എന്നിവർക്കെതിരെ പരാതിക്കാരി നൽകിയ കത്തിൽ നടപടിയെടുത്താണ് സർക്കാർ ഉത്തരവ്.
2018 ഒക്ടോബറിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.
Discussion about this post