തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമാണെന്നും രോഗത്തെ നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും ഐ എം എ നിർദ്ദേശിച്ചു.
വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും ഡോക്ടർമാരുടെ ശമ്പള കുടിശിക നൽകാനും നടപടി വേണമെന്നും ഐഎംഎ നിർദ്ദേശം നൽകി. സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ഒന്നര മാസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. കഴിഞ്ഞ കുറേ നാളുകളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ശരാശരി 6,000 ആയി തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ദേശീയ ശരാശരിയുടെ ആറിരട്ടിയായിരുന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്.
Discussion about this post