കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്‌ടർ മാർച്ചിൽ വൻ സംഘർഷവും അക്രമവും ഉണ്ടാക്കി വ്യാജ കർഷകർ . ചെങ്കോട്ടയ്ക്ക് മുകളിൽ കയറി ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധമറിയിച്ചു. ചെങ്കോട്ടയിൽ ഖാലിസ്ഥാൻ കൊടിയുയർത്തുകയും ചെയ്തു ഇവർ. അതേസമയം ഡൽഹിയിൽ തങ്ങുന്ന കർഷകരുമായി യാതൊരു ബന്ധവുമില്ലെന്ന് കർഷകർ പ്രതികരിച്ചു.
തങ്ങൾ സമാധാനപരമായി റാലി നടത്തിയ ശേഷം തിരിച്ചു പോരുന്നു എന്നാണ് അവരുടെ പ്രതികരണം. പൊലീസുകാർക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതോടെയാണ് പൊലീസും തിരിച്ച് തല്ലാനൊരുങ്ങിയത്. ഇതോടെ ലാത്തിചാര്ജും ഉണ്ടായി. ഇതിനിടെ ട്രാക്ടർ വെച്ച് അഭ്യാസ പ്രകടനം നടത്തിയ ഒരു കർഷകൻ ട്രാക്ടർ മറിഞ്ഞു മരിച്ചു.
ഇതിനെ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന തരത്തിലാണ് ഖാലിസ്ഥാൻ വാദികളും ഇന്ത്യാ വിരുദ്ധരും പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇതിനിടെ ഖാലിസ്ഥാൻ പതാകയുമായാണ് വ്യാജ കർഷകർ രംഗത്തുള്ളത്. മഴു ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കൽ ഉണ്ട്.
കെ സുരേന്ദ്രന്റെ മകളെ അപമാനിച്ച പ്രവാസി അജ്നാസിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തു
ഇന്ത്യയ്‌ക്കെതിരായ മറ്റൊരു പ്രകോപനത്തിൽ,നേരത്തെ 74-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ന്യൂദൽഹിയിലെ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തുന്ന ഏതൊരാൾക്കും 1.25 ലക്ഷം ഡോളർ (93.5 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് ഖാലിസ്ഥാൻ കൊടി കെട്ടിയതെന്നാണ് റിപ്പോർട്ട്.
Discussion about this post