ബാഗ്ദാഗ്: കിർകുകിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐ എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അബു യാസർ എന്നറിയപ്പെടുന്ന ജബ്ബാർ സൽമാൻ അലി ഫർഹാൻ അൽ ഇസാവിയെയാണ് വധിച്ചത്. ഇയാൾക്ക് 43 വയസ്സായിരുന്നു.
ആഴ്ചകൾക്ക് മുൻപ് ബാഗ്ദാദിൽ രണ്ട് ചാവേർ സ്ഫോടനങ്ങൾ നടന്നിരുന്നു. ഇവയിൽ 32 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൻ അബു യാസറിന്റെ പങ്ക് വ്യക്തമായിരുന്നു. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഉന്മൂലന പദ്ധതിയിൽ നിർണ്ണായക നാഴികക്കല്ലാണ് അബു യാസറിന്റെ വധമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.
ഇറാഖിൽ കഴിഞ്ഞ നാലര വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ സ്ഫോടനത്തിന് ഉത്തരവാദിയായ ഭീകരനെ വധിക്കാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post