സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ കയ്യില്‍ പുരസ്കാരങ്ങള്‍ നല്‍കാതെ മേശപ്പുറത്തു വച്ച സംഭവത്തിൽ ഒന്നും മിണ്ടാതെ ദേശീയ അവാർഡ് ജേതാക്കൾ. അന്ന് ദേശീയ അവാർഡ് ലഭിച്ച ഫഹദ് ഫാസിലും മറ്റും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കയ്യിൽ നിന്ന് പുരസ്‌കാരം വാങ്ങാതെ തിരിച്ചു വന്നിരുന്നു. ഈ സംഭവത്തിൽ ഇവരെ പുകഴ്ത്തി അന്ന് ഡയറക്ടർ കമൽ പറഞ്ഞത് ഇത് മാതൃകാരപരമെന്നും പുതു തലമുറയുടെ ഈ പ്രവൃത്തികൾ പഴയ തലമുറ കണ്ടു പഠിക്കണമെന്നുമാണ്.
എന്നാൽ ഇന്ന് മുഖ്യമന്ത്രി കൊടുക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങൾ കൊടുത്ത് കമാലുദ്ദീന് ആണ്. ഇതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയുമാണ്. എന്നാൽ ഇടതു അനുഭാവികളായ നടീനടന്മാർക്ക് ഇപ്പോൾ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. അവാർഡ് ജേതാവായ കണി കുസൃതി സർക്കാരിനെ പിന്തുണച്ചു രംഗത്തെത്തി . ‘മുഖ്യമന്ത്രിയും അവിടെ കൂടിയ മറ്റുള്ളവരും പല പ്രായത്തില്‍ പെട്ട ആളുകളായിരുന്നു. ‘
‘ഓരോ ആളിനെയും ഇമ്മ്യൂണിറ്റി പലതരത്തിലാണ്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണ്. ഈ അവാര്‍ഡുകള്‍ സ്വീകരിക്കുന്നവര്‍ക്ക് അത് പ്രധാനപ്പെട്ടതാണ് എന്നതു പോലെ തന്നെ മറ്റുള്ള സാധാരണക്കാര്‍ക്ക് അവരുടെ വീട്ടിലെ വിവാഹവും മറ്റു ചടങ്ങുകളും പ്രധാനപ്പെട്ടതാണ്.’
‘അവരോടെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് നിര്‍ദേശം കൊടുത്തിട്ടു സര്‍ക്കാര്‍ ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ അവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതു നിരുത്തരവാദപരമാണ്. അവിടെ ഒത്തുകൂടിയവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റാകും.’
‘പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവരാണ്. ഈ അവാര്‍ഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്. എല്ലാവരും കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും ചടങ്ങു വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനു സര്‍ക്കാരിനെ അഭിനന്ദിക്കുന്നു’. കനി പറഞ്ഞു.
Discussion about this post