മോദി സർക്കാരിനെതിരെ വ്യാജവാർത്തകൾ ചമയ്ക്കുന്നതിൽ മുന്നിട്ടു നിൽക്കുന്ന മാധ്യമങ്ങളിലൊന്നാണ് ദി വയർ. എക്കാലത്തും അവർ യുപിഎയ്ക്കും കോൺഗ്രസിനും അനുകൂലമായി മാത്രമേ എഴുതാറും ഉള്ളു. ഇപ്പോൾ സമാന ചിന്താഗതിക്കാരനായ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും കോൺഗ്രസ് എംപി ശശി തരൂരും വ്യാജ വാർത്തയിൽ കുടുങ്ങിയപ്പോൾ രക്ഷപെടുത്താനായി ഇറങ്ങിയിരിക്കുകയാണ് ഈ മാധ്യമം. ഇതിനായി ഇവർ ഡൽഹിയിൽ അഭ്യാസം കാട്ടി ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെയാണ് ഉപയോഗിക്കുന്നത്.
ബാരിക്കേഡ് ഇടിച്ചു തകർക്കാനായി അമിത വേഗതയിലെത്തിയ ട്രാക്ടർ മൂന്നു കാരണം മറിഞ്ഞാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇയാൾ ആസ്‌ട്രേലിയയിൽ നിന്നും അവധി ആഘോഷിക്കാനായി എത്തിയ നവവരൻ കൂടിയായിരുന്നു. എന്നാൽ ഇയാളെ കർഷകനാക്കിയാണ് കുപ്രചരണം. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇത്തരത്തിൽ ആളുകളെ കലാപത്തിനായി മാത്രം ഡല്ഹിയിലെത്തിച്ചതായാണ് ആരോപണം. ഇതിനിടെ ദി വയർ കുടുംബത്തെയും ആയുധമാക്കി.
താന്‍ വെടിയേറ്റ പാട് കണ്ടുവെങ്കിലും, തന്റെ കൈകള്‍ കെട്ടിയിടപ്പെട്ടിരിക്കുകയാണെന്നും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഡോക്ടര്‍ പ്രതികരിച്ചു എന്ന് നവ്രീതിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് ദി വയറിനോട് പറഞ്ഞതായാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാംപൂരിലെ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജനുവരി 27ന് പുലര്‍ച്ചെ രണ്ടുമണിക്ക് മെഡിക്കല്‍ ഓഫിസര്‍ തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ ഷോക്കും രക്തസ്രാവവുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്.
ദേഹത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്ന പരാമര്‍ശം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഒന്ന് താടിയിലും മറ്റൊന്ന് ചെവിക്ക് പിന്നിലുമാണ്. അതേസമയം ഓട്ടോപ്‌സിക്ക് മുതിര്‍ന്ന ഡോക്ടര്‍മാരുടെ പാനല്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ ഇതിന്റെ വിഡിയോയും എടുത്തിരുന്നു. വെടിയേറ്റെങ്കിൽ ഇത്തരമൊരു രേഖ മറച്ചുവയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, ബറേലി എഡിജിപി അവിനാഷ് ചന്ദ്ര പറഞ്ഞു.
അഭിഭാഷകരുടെ അഭിപ്രായപ്രകാരം കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവുന്നതാണ്. ഓട്ടോപ്‌സി ചിത്രീകരിച്ച വീഡിയോ പരിശോധിക്കാനും റിപ്പോര്‍ട്ട് എഴുതിയ ഡോക്ടറെ ക്രോസ് എക്‌സാമിന്‍ ചെയ്യാനും കമ്മീഷന് സാധിക്കും എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post