ഡൽഹി: സ്വർണ്ണക്കടത്ത് കേസുകൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശക്തമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ് വിവരം.
ഇറക്കുമതി ചുങ്കം 12 .5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറക്കാനാണ് ആലോചന. ഇത് സംബന്ധിച്ച തീരുമാനം ബജറ്റിൽ ഉണ്ടാകാനാണ് സാദ്ധ്യത. സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.
മൂന്ന് ശതമാനം ജിഎസ്ടിയും 12.5 ശതമാനം ഇറക്കുമതി ചുങ്കവുമാണ് നിലവിൽ സ്വർണം ഇറക്കുമതിക്ക് സർക്കാർ ഈടാക്കുന്നത്. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. നികുതി വെട്ടിക്കാനാണ് കള്ളക്കടത്ത് നടത്തുന്നത്. ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതോടെ കള്ളക്കടത്ത് നിയന്ത്രിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ.
Discussion about this post