ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് അവതരണം തുടങ്ങി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്. സൗജന്യ എല്‍പിജി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ വിഹിതം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
ഉജ്വല പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകളെ കൂടി ഉൾപ്പെടുത്തി.അതേസമയം, സ്വകാര്യവല്‍കരണം ഊര്‍ജിതമാക്കുമെന്ന് ധനമന്ത്രി. വൈദ്യുതിവിതരണത്തിന് ഒന്നിലധികം കമ്പനികള്‍ക്ക് അവസരം ഉറപ്പാക്കും. രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ കൂടി ആരംഭിക്കും.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 75 ശതമാനമായി ഉയര്‍ത്തും. വന്‍കിട തുറമുഖങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യവല്‍കരണം നടപ്പാക്കും. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം.
Discussion about this post