ന്യൂഡല്‍ഹി: കേന്ദ്രബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങള്‍. 75060കോടിയുടെ പ്രഖ്യാപനങ്ങളാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ല്‍ 1.72 ലക്ഷം കോടി ചെലവഴിക്കും.കര്‍ഷക വായ്പയ്ക്കായി 16.5 ലക്ഷം കോടിയും വകയിരുത്തിയിട്ടുണ്ട്.
കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ധനമന്ത്രി വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി മുന്‍പോട്ട് പോകുമെന്നും വ്യക്തമാക്കി. അതേസമയം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചനയും ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നല്‍കി. കാര്‍ഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണെമെന്നാവശ്യപ്പെട്ടുളള കര്‍ഷകരുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കര്‍ഷകരെ ആകർഷിക്കാൻ സഹായിക്കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
Discussion about this post