ഡൽഹി: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചു. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ നേരത്തെ 10 ശതമാനത്തിൽ നിന്നും വർദ്ധിപ്പിച്ച് 12.5 ശതമാനമാക്കിയിരുന്നു. സ്വർണ്ണത്തിന്റെ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ഇത് പൂർവ്വസ്ഥിതിയിലാക്കാൻ തീരുമാനിച്ചതായി നിർമ്മല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി. ഇത് സ്വർണ്ണക്കടത്ത് നിയന്ത്രിക്കുമെന്നാണ് കണക്ക് കൂട്ടൽ.
ബജറ്റ് പ്രഖ്യാപനമനുസരിച്ച് വസ്ത്രങ്ങൾക്ക് വില കുറയും. മൊബൈൽ ഫോൺ പാർട്സിന്റെയും വില കുറയും. സ്റ്റാര്‍ട്ടപ്പുകളുടെ നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് നീട്ടി.
ഉപഭോക്തൃ സൗഹൃദ ആദായനികുതി അപ്പീല്‍ ട്രിബ്യൂണല്‍ സ്ഥാപിക്കും. ചെറുകിട നികുതിദായകരുടെ പ്രശ്‌ന പരിഹാരത്തിന് സമിതി രൂപീകരിക്കും. ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഒരു കോടി ഉപഭോക്താക്കൾക്ക് കൂടി സൗജന്യമായി പാചക വാതകം വിതരണം ചെയ്യും.
Discussion about this post