തിരുവനന്തപുരം ∙ ചോദിച്ച 12 ആവശ്യങ്ങളിൽ ഒന്നു കിട്ടി. ചോദിക്കാതെ രണ്ടെണ്ണം തന്നു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും ചെയ്തു. കേന്ദ്ര ധനവകുപ്പിനോടുള്ള 12 മുഖ്യ ആവശ്യങ്ങളിൽ അടിസ്ഥാന സൗകര്യം വികസന പദ്ധതി കൊച്ചി മെട്രോ മാത്രമായിരുന്നു. ബാക്കിയെല്ലാം വിവിധ മേഖലകളുടെ വികസനത്തിനും സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ.
നിലവിലെ ദേശീയപാതയുടെ വികസനമാകാം ധനമന്ത്രി പ്രഖ്യാപിച്ച കേരളത്തിലെ പുതിയ റോഡ് ഇടനാഴിയെന്നാണു കേരളം കരുതുന്നത്. ഇങ്ങനെ ഒരു പദ്ധതി കേരളം ആവശ്യപ്പെട്ടിട്ടേയില്ല. റോഡ് വീതികൂട്ടുകയോ റോഡിനു മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമിക്കുകയോ ആണ് ഇനി പ്രായോഗികം. കൊച്ചിയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവും കേരളം പ്രത്യേകം ആവശ്യപ്പെട്ടിരുന്നില്ല. നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയുടെ നിലനിൽപ്പിനായി പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.
മ്യാൻമറിൽ പട്ടാള ഭരണത്തോടെ രോഹിൻഗ്യ വംശഹത്യയ്ക്ക് നേതൃത്വം നൽകിയ ആൾ വീണ്ടും തലപ്പത്ത്
സൗജന്യ കോവിഡ് വാക്സീൻ വിതരണം ഉറപ്പാക്കണമെന്നു കേരളം ആവശ്യപ്പെട്ടെങ്കിലും ബജറ്റിനു മുൻപു തന്നെ കേന്ദ്ര ഇത് അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം നികത്താൻ കേന്ദ്ര ധനകാര്യ കമ്മിഷൻ നിർദേശിച്ച റവന്യു ന്യു കമ്മി ഗ്രാന്റിലൂടെ ഇക്കുറി കേരളത്തിനു ലോട്ടറിയടിച്ചു. അടുത്ത സാമ്പത്തിക വർഷമായ 2021-22 ൽ 19,891കോടി രൂപ കേന്ദ്രത്തിൽ നിന്നു കേരളത്തിനു കിട്ടും.
ഇന്നലെ പുറത്തുവിട്ട 15-ാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇൗ നിർദേശം. ഇൗ വർഷം ആകെ 15,323 കോടി രൂപയാണു കിട്ടുന്നത്. ഇതിനെക്കാൾ 4568 കോടിയാണ് അടുത്ത വർഷം കിട്ടുക. തുല്യ 12 തവണകളായാണു തുക കേരളത്തിന്റെ അക്കൗണ്ടിലെത്തുക. 12,000 കോടി രൂപ അടുത്ത കൊല്ലം കിട്ടുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ.
Discussion about this post