ബംഗളൂർ : ഇന്ത്യാ ചൈന അതിർത്തിയിൽ റഫേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചുതുമുതൽ ചൈനീസ് ക്യാമ്പിൽ പരിഭ്രാന്തി ഉണ്ടെന്ന് വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അതേസമയം, റാഫേലിനെ വിന്യസിച്ചതുമുതൽ ചൈനയ്ക്ക് ചങ്കിടിപ്പുണ്ടെന്നുമാണ് വ്യോമസേനാ മേധാവിയുടെ വാക്കുകൾ.
കിഴക്കൻ ലഡാക്കിനടുത്തുള്ള പ്രദേശങ്ങളിൽ ചൈന ജെ -20 യുദ്ധവിമാനം വിന്യസിച്ചിട്ടുണ്ടെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. ഏതു സാഹചര്യം നേരിടാനും ഇന്ത്യ തയ്യാറാണ്. നിലവിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ആർകെഎസ് ഭദൗരിയ പറഞ്ഞു. ആവശ്യമുള്ളത്ര സൈന്യച്ചെ ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ രാജപ്പൻ ഇപ്പോൾ വള്ള മുതലാളിയും ആയി: മൂന്നു വള്ളങ്ങളുടെ ഉടമ
ചൈന അതിർത്തിയിൽ നിന്ന് പിൻവാങ്ങിയാൽ നന്നായിരിക്കുമെന്നും ഭദൗരിയ മുന്നറിയിപ്പ് നൽകി. അതേ സമയം ഏതു സാഹചര്യം ഉണ്ടായാലും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ ചൈനയുമായി യഥാർത്ഥ നിയന്ത്രണ രേഖയിൽ തർക്കം നിലനിൽക്കുന്നത് കൊണ്ടാണ് ഇന്ത്യ സൈന്യത്തെ വേണ്ടത്ര വിന്യസിച്ചിരിക്കുന്നത്.
Discussion about this post