ഡല്‍ഹി: കുറ്റവാളിക്ക് പ്രായം, ലിംഗം, തൊഴില്‍ എന്നിവയൊന്നും പരിരക്ഷയാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മുന്നില്‍ ഏതൊരാളും തുല്യരാണെന്നും അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും അമിത്ഷാ പറഞ്ഞു.
ടൂള്‍കിറ്റ് കേസില്‍ യുവപരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെക്കുറിച്ച് ഡല്‍ഹി പോലീസ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. പോലീസ് നടപടി നിയമപരമാണ്. പ്രായം നിയമനടപടിയൊഴിവാക്കാനുള്ള കാരണമല്ല. രാജ്യദ്രോഹകുറ്റമാണെങ്കില്‍ എങ്ങിനെയാണ് ക്ഷമ കാണിക്കുക. ഇത്തരം കുറ്റകൃത്യത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കേണ്ടത് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും അമിത്ഷാ വ്യക്തമാക്കി..
കേസന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് ഡല്‍ഹി പൊലീസിന് സര്‍വ്വസ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അവര്‍ക്കുമേല്‍ യാതൊരുവിധ രാഷ്ട്രിയ സമ്മര്‍ദ്ദവുമുണ്ടാവില്ല. നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യമുണ്ട്. ആ നിലക്ക് കേസിന്റെ കാര്യങ്ങളില്‍ താന്‍ ഒന്നും പറയുന്നില്ലെന്നും ദേശീയമാധ്യമങ്ങളോട് അമിത്ഷാ കൂട്ടിച്ചേർത്തു.
Discussion about this post