ഡല്‍ഹി: മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്നും ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ലെന്നും മെട്രോമാന് ഇ ശ്രീധരന് പറഞ്ഞു. വാര്‍ത്താ ഏജൻസിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി ജെ പിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കും’- അദ്ദേഹം പറഞ്ഞു. പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ഇ ശ്രീധരന് സൂചിപ്പിച്ചു.
കഴിഞ്ഞദിവസമാണ് ബി.ജെ.പി യില്‍ ചേരുമെന്ന് ഇ.ശ്രീധരന് വ്യക്തമാക്കിയത്. നാടിന് നല്ല കാര്യങ്ങള്‍ ചെയ്യാനാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
‘സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാളെന്ന പ്രതിച്ഛായയുള്ള താന്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് പാര്ട്ടിയിലേക്കുണ്ടാവും. ബി.ജെ.പിയുടെ ഇമേജ് വര്‍ദ്ധിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. അധികാരം ജനസേവനത്തിന് അനിവാര്യമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്നു. ബി.ജെ.പിക്ക് മാത്രമേ കേരളത്തില്‍ ഇനിയെന്തെങ്കിലും ചെയ്യാനാവൂ. എല്‍.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിന്റെ വികസനത്തില്‍ താത്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post