കൊൽക്കത്ത: ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ നേർക്ക് ബോംബാക്രമണം. ആക്രമണത്തിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാനയിലാണ് സംഭവം.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ‘പരിവർത്തൻ യാത്ര‘യുടെ നേർക്കായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. ജനങ്ങളുടെ മനസ്സിൽ ഭീതി പരത്താൻ തൃണമൂൽ ഗുണ്ടകൾ ആസൂത്രണം ചെയ്ത ആക്രമണമാണ് ഇതെന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
ഇത്തരം അതിക്രമങ്ങൾക്ക് ബംഗാളി ജനത തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ബിജെപി വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ 294 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം നടക്കും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടി ബിജെപി സംസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.
Discussion about this post