ഡല്‍ഹി: ഉപരാഷ്ട്രപതി ഹാമിദ് അൻസാരി സംസാരിക്കുന്നത് മുസ്ലിമിന് വേണ്ടി മാത്രമാണെന്ന് ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യം. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ലെന്നും ലേഖനത്തിൽ പറയുന്നു.
രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് അൻസാരി നടത്തിയ പ്രസംഗത്തിന് എതിരെയാണ് ലേഖനം.രാജ്യത്ത മുസ്ലീം സമുദായം നിരവധി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് കാണാതെയാണ് ഹാമിദ് അൻസാരി സംസാരിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു.
വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
Discussion about this post