ന്യൂഡല്‍ഹി: ഡൽഹിയിലെ പൗരത്വ ബില്ലിനെ തുടർന്നുണ്ടായ കലാപം മുതലെടുത്തു സിപിഎം പിരിച്ചത് കോടികൾ. എന്നാൽ ഇരകളുടെ പുനരധിവാസത്തിന് ഇതുവരെ ഒരു രൂപ പോലും ചിലവാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാര്‍ട്ടി നടത്തിയ പിരിവില്‍ ഏറ്റവും തുക പിരിഞ്ഞുകിട്ടിയത് കേരളത്തില്‍നിന്നാണെന്ന് ഡല്‍ഹി അക്രമത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സജീവമായുണ്ടായിരുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഡല്‍ഹി സെക്രട്ടറി ആശ ശര്‍മ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍നിന്നും വലിയ തുക പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, രാജ്യത്തുനിന്ന് ഒട്ടാകെ എത്ര തുക പിരിഞ്ഞുകിട്ടി എന്ന് അവര്‍ വ്യക്തമാക്കിയില്ല.സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആഹ്വാന പ്രകാരം ഡല്‍ഹി കലാപബാധിതര്‍ക്കുവേണ്ടി സി.പി.എം സമാഹരിച്ച തുകയുടെ കണക്ക് സി.പി.എം മുഖപത്രമായ ദേശാഭിമാനി പുറത്തുവിട്ടിരുന്നു.
കേരളത്തില്‍നിന്നുമാത്രം 5.30 കോടി രൂപയാണ് സി.പി.എം പിരിച്ചതെന്ന് ജില്ല തിരിച്ച് പ്രസിദ്ധീകരിച്ച കണക്കില്‍ സി.പി.എം മുഖപത്രം വെളിപ്പെടുത്തിയിരുന്നു.ഭവന നിര്‍മാണത്തില്‍നിന്ന് പിന്മാറിയപ്പോള്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ പരിശീലന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് ആശ ശര്‍മ പറയുന്നു. നിര്‍ദിഷ്ട പദ്ധതിക്ക് എത്ര തുക ചെലവാകുമെന്ന് കണക്കാക്കിയിട്ടില്ലെന്നും തങ്ങളുടെ കൈവശമുള്ള തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആശ ശര്‍മ പറഞ്ഞു.
രേഷ്മയുടെ കൊലപാതകം ; ബന്ധു അരുണ്‍ മരിച്ച നിലയില്‍
എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നിര്‍ദിഷ്ട പദ്ധതിക്കുള്ള സ്ഥലം പോലും സി.പി.എമ്മും പോഷക സംഘടനകളും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം, പോഷക സംഘടനകളായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്
Discussion about this post