ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്ഐആര്‍. കൊലപാതകത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തി. തലയ്ക്ക് കൊടുവാള് കൊണ്ടുവെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കിയിരുന്നുവെന്നും പൊലീസ് എഫ്ഐആറിലുണ്ട്.
ഒന്നാം പ്രതി ഹര്‍ഷാദും രണ്ടാം പ്രതി അഷ്കറുമാണ് ആയുധങ്ങള്‍ കൈമാറിയതെന്നും എഫ്ഐആറിൽ പറയുന്നു. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുനീര്‍, അബ്ദുല്‍ ഖാദര്‍, യാസിര്‍, മുഹമ്മദ് അനസ്, റിയാസ്, നിഷാദ്, ഷാജുദ്ദീന്‍, അന്‍സില്‍ എന്നിവര്‍ അറസ്റ്റിലായി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘര്‍ഷത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങള്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. ഫോറന്‍സികും ഫിംഗര്‍പ്രിന്റ് യൂണിറ്റും തെളിവുകള്‍ ശേഖരിച്ചു.
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ.
Discussion about this post