ചേർത്തല; വീടുപണിയ്ക്ക് തടസ്സമാകുന്ന രീതിയിൽ സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിയും കൊടിമരവും പിഴുതെറിഞ്ഞ് ഒരു സംഘം വനിതകൾ. ചേർത്തല നഗരസഭ 15 ാം വാർഡിൽ തോട്ടത്തിൽ കവലയ്ക്കു സമീപമാണ് സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ വഴിത്തർക്കം സ്ഥിരം സംഭവമാണ്. വഴിയടച്ച് സിപിഎം കൊടിനാട്ടിയതോടെ കഴിഞ്ഞ ഏഴളുമാസമായി വീടുപണി മുടങ്ങി.
കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസെത്തി നടത്തിയ ചർച്ചയിൽ കൊടിമരം മാറ്റി സ്ഥാപിക്കാനും പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാനും ധാരണയായി. വീടുപണി മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ കൊടിമരം പിഴുതുമാറ്റിയത്. വീട്ടുകാർക്ക് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരുമെത്തി.
നഗരസഭ 15-ാം വാർഡിൽ വെളിഞ്ഞാട്ടുചിറവീട്ടിൽ അഞ്ജലിക്കാണ് വീടു നിർമിക്കുന്നത്. ഇവരുടെ പറമ്പിന്റെ കിഴക്കേ അതിർത്തിയിലൂടെ റോഡ് നിർമിക്കുന്നതിന് കൗൺസിലറും പ്രദേശത്തെ സിപിഎം പ്രവർത്തകരും സ്ഥലം ചോദിച്ചിരുന്നു. ഇതേ വഴിക്കായി മുൻപ് സ്ഥലം കൊടുത്തിരുന്നതിനാൽ വീട്ടുകാർ കൗൺസിലറുടെ ആവശ്യം നിരസിച്ചു. റോഡിനായി പണം നൽകാമെന്ന് പറഞ്ഞെങ്കിലും സിപിഎമ്മുകാർ കൂട്ടാക്കിയില്ലെന്ന് ആരോപണമുണ്ട്.
Discussion about this post