അഹമ്മദാബാദ്: ലൗ ജിഹാദ് നിരോധിക്കാനുള്ള നിയമം ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. നടപ്പ് ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിന്റെ മറവിൽ ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ നേരത്തെ ഉത്തർ പ്രദേശ്- മധ്യപ്രദേശ് സർക്കാരുകൾ നിയമം കൊണ്ടു വന്നിരുന്നു. ഇതേ മാതൃകയിൽ നിയമ നിർമ്മാണം നടത്താനാണ് ഗുജറാത്ത് സർക്കാർ ആലോചിക്കുന്നത്.
ധർമ്മ സ്വാതന്ത്ര്യ നിയമം എന്ന പേരിലായിരിക്കും ബിൽ അവതരിപ്പിക്കുക. ലവ് ജിഹാദ് തടയുക എന്നതായിരിക്കും ബില്ലിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിച്ച് മതം മാറ്റൽ, നിയമ വിരുദ്ധമായി സ്വാധീനിക്കൽ, ഭീഷണി, വിവാഹത്തിന് വേണ്ടിയുള്ള മത പരിവർത്തനം, തട്ടിപ്പ് എന്നിവ നിയമത്തിന്റെ പരിധിയിൽ വരും. കള്ളപ്പേരും വ്യാജ വ്യക്തിത്വവും ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നിയമം മൂലം ഉറപ്പ് വരുത്തുമെന്നും ജഡേജ പറഞ്ഞു.
ലൗ ജിഹാദ് നിരോധന നിയമത്തിന്റെ മാതൃക മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. സമാനമായ നിയമ നിർമ്മാണത്തിന് കർണ്ണാടക സർക്കാരും തയ്യാറെടുക്കുന്നതായാണ് വിവരം.
Discussion about this post