തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരൻ തിരുവനന്തപുരത്തോ പാലക്കാടോ മത്സരിച്ചേക്കുമെന്ന് സൂചന.ബിജെപിയും വിജയ സാധ്യത വളരെ കൂടുതലുള്ള മണ്ഡലങ്ങളിലാണ് തിരുവനന്തപുരവും പാലക്കാടും ഉൾപ്പെടുന്നത്. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും ഇ.ശ്രീധരൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക.
പാർട്ടി ഇതിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇ.ശ്രീധരൻ മത്സരിക്കുന്ന മണ്ഡലത്തിൽ നൂറുകണക്കിന് യുവാക്കളെ മുഴുവൻ സമയ പ്രവർത്തകരായി രംഗത്തിറക്കും. അതിനായി യുവാക്കലുടെ ലിസ്റ്റും തയ്യാറായി കഴിഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിലും ഔദ്യോഗിക ബിജെപി നിർദേശമില്ലാതെ തന്നെ സപ്പോർട്ട് ഇ.ശ്രീധരൻ എന്ന ഹാഷ്ടാഗുകളും പോജുകളും നിറഞ്ഞു കഴിഞ്ഞു. കേരളത്തിൻറെ വികസനത്തിന് ഇ.ശ്രീധരനെപോലെയുള്ള ഒരു ജനനായകനെ ആവശ്യമാണെന്ന് ബിജെപി വ്യക്തമാക്കുന്നു.
കേരളത്തിൻറെ വികസനമുരടിപ്പിന് അറുതിവരുത്താൻ മെട്രോമാൻ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയായി ഉയർത്തിക്കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരൻറെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിൻറെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post