ഡല്‍ഹി: ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകള്‍ കേരളത്തിൽ നേടുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുവെന്നും,പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും അമിത്ഷാ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത്ഷാ കൊച്ചിയിലെത്തിയത്. ഇന്നു രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിൽ എത്തിയ ശേഷം പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്ക് റോഡ് ഷോ ആരംഭിച്ചു.
11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുവാനായി പതിനൊന്നരയോടെ അദ്ദേഹം കാഞ്ഞിരപ്പിള്ളിയിലെത്തും.
അവിടെനിന്നും 1.40ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലെത്തി 2.30ന് പുറ്റിംഗല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.
ചാത്തന്നൂരിൽ നിന്നും . 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. വൈകിട്ട് 5.45ന് കോയമ്പത്തൂരിലേക്ക്
Discussion about this post