ഗുവാഹത്തി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. കോണ്‍ഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യം മഹാസഖ്യമല്ല, മഹാനുണയാണെന്ന് അദ്ദേഹം പരിഹസിച്ചു.
”കോണ്‍ഗ്രസിന് നേതാവോ ആശയമോ ഇല്ല. അവര്‍ മഹാനുണയന്മാരാണ്. സംസ്ഥാനത്തിന്റെ വ്യക്തിത്വത്തിനും സംസ്കാരത്തിനും അപകടമരമാകുന്നവരുമായി കോണ്‍ഗ്രസ് സഖ്യത്തിലാണ്. നുഴഞ്ഞുകഴറ്റക്കാര്ക്ക് ശക്തിയുള്ള പാര്‍ട്ടിയുമായാണ് കോണ്‍ഗ്രസിന് കൂട്ട്. കോണ്‍ഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അവര്‍ വോട്ടിനായി ജനങ്ങളെ ഒറ്റുകൊടുക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക ചിഹ്നങ്ങളും സംരക്ഷിക്കുന്ന ബി.ജെ.പിയോട് ജനങ്ങള്‍ക്ക് വിശ്വാസം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബദ്റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫുമായുള്ള കോണ്‍ഗ്രസ് സഖ്യത്തെ അക്രമിക്കാനാണ് പ്രധാനമായും മോദി ശ്രമിച്ചത്. കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യവും ബി.ജെ.പി-അസം ഗണപരിഷത്ത് സഖ്യവുമാണ് അസമില്‍ പോരിനിറങ്ങുന്നത്.
Discussion about this post