മുംബൈ: മുംബൈയിൽ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രി പ്രവർത്തിക്കുന്ന മുംബൈയിലെ ബാണ്ഡൂപിലുള്ള ഡ്രീംസ് മാളിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഇന്ന് പുലർച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് രോഗികളെയെല്ലാം സുരക്ഷതിമായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എന്നാൽ രണ്ടുപേർക്ക് മാരകമായി പൊള്ളലേറ്റതായും മരണം സംഭവിച്ചതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം ആശുപത്രി പ്രവര്‍ത്തിക്കുന്ന നിലയിലേക്കും പടരുകയായിരുന്നു. 76 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തെ തുടർന്ന് രോഗികളെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ കിശോരി പഡ്നേക്കർ അറിയിച്ചു.
രോഗികളിൽ ആറ് പേർ വെന്റിലേറ്ററിലായിരുന്നു. പ്രദേശത്ത് അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.
Discussion about this post