ഡൽഹി: രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടുന്ന സിദ്ദിഖ് കാപ്പന് വേണ്ടി കേരളത്തിൽ പണപ്പിരിവും കൂട്ടായ്മകളുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. കാപ്പന് കേരളത്തിൽ ലഭിക്കുന്ന രക്തസാക്ഷി പരിവേഷം അപകടകരമാണെന്ന് ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി ഹാജരാകവെ അദ്ദേഹം കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് മിക്ക നഗരങ്ങളിലും സിദീഖ് കാപ്പന്റെ വൻ പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുകയാണ്. രാജ്യസേവനം ചെയ്ത ഒരു രക്തസാക്ഷി എന്ന നിലയിലാണ് അയാളെ ചിത്രീകരിക്കുന്നത്. പണപ്പിരിവിനൊപ്പം വൈകാരികത ഇളക്കി വിടാനും ശ്രമം നടത്തുന്നതായും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
സിദ്ദിഖ് കാപ്പൻ നിലവിൽ മാധ്യമ പ്രവർത്തകനല്ല. കഴിഞ്ഞ ഒക്ടോബറിൽ അയാളുടെ ഭാര്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് നിവേദനം നൽകിയിരുന്ന കാര്യവും സോളിസിറ്റർ ജനറൽ ഓർമ്മിപ്പിച്ചു.
സിദ്ദീഖ് കാപ്പന് വേണ്ടി കേസ് നടത്തിയ പത്രപ്രവർത്തക യൂണിയന്റെ നടപടിയും വിവാദമായിരുന്നു.
Discussion about this post