മീനങ്ങാടി: യു പി എ ഭരണകാലത്തെ പതിമൂന്നാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നല്‍കിയതിനേക്കാളും മൂന്നിരട്ടി തുകയാണ് മോദി സര്‍ക്കാരിന്റെ പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. അന്നത് 45,300 കോടി രൂപയാണെങ്കില്‍ മോദി സർക്കാർ നൽകിയത് 1,34,848 കോടി രൂപയാണ്.
കൊച്ചി മെട്രോക്ക് 1957 കോടി രൂപയാണ് അനുവദിച്ചത് . കൊച്ചി, തിരുവനന്തപുരം എന്നിവ സ്മാര്‍ട്ട് സിറ്റി ആക്കുന്നതിന് വേണ്ടി നീക്കി വെച്ചത് 1100 കോടി രൂപയാണ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 12,545 കോടിയും, പ്രളയ ദുരന്ത സമയത്ത് കേന്ദ്ര സഹായം 1738 കോടിയും, കാര്‍ഷിക മേഖലക്ക് 1086 കോടിയും, അമൃത് പദ്ധതിക്കായി 1100 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. കേരളത്തിന് പ്രത്യേക സഹായമായി 2020- 2021 വര്‍ഷത്തെ കമ്മി നികത്താന്‍ 1981 കോടി രൂപ നൽകിയിട്ടുണ്ട്.
.
”ശബരിമല സമരത്തില്‍ സിപിഎം നര നായാട്ടാണ് നടത്തിയത്. പി എസ് ഇ യെ പാര്‍ട്ടി ഘടകമാക്കി മാറ്റി. പ്രളയകാലത്ത് കെടു കാര്യസ്ഥത മൂലം നിരവധി പേർക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് . സിപിഎം രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യമാണ്. ഡോളറിന്റെ സ്ഥാനത്ത് സോളാര്‍ എന്ന വ്യത്യസമേയുള്ളു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്ത് വര്‍ഷത്തിനിടെ നടത്തിയത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ്.” അദ്ദേഹം പറഞ്ഞു.
സി.കെ. ജാനുവിനെയും മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുകുന്ദനെയും,പള്ളിയറ കല്‍പ്പറ്റ സ്ഥാനാര്‍ത്ഥി ടി.എം സുബീഷിനെയും വിജയിപ്പിണം എന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ”വനവാസി ദേശീയ നേതാവും ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ. ജാനുവിനെ വിജയിപ്പിക്കണം . നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീര വനിതയാണ് ജാനു. വയനാട്ടില്‍ വികസനമെത്തണമെങ്കില്‍ എന്‍ ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം. അങ്ങനെയാണെങ്കില്‍ വയനാട് ജില്ലയെ ഇന്ത്യയിലെ ഏറ്റവും വലിയ വികസന ജില്ലയാക്കി മാറ്റും”. അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ജെ പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി വി രാജന്‍, ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സാദാനന്ദന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്‍, ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി പ്രദിപ്, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ.മോഹന്‍ദാസ്, ജില്ലാ ഉപാധ്യക്ഷൻ കെ.പി മധു, സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, മുകുന്ദന്‍ പള്ളിയറ, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പി.സി മോഹനന്‍, പള്ളിയറ രാമന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. പി.സി ഗോപിനാഥ്, കെ.എം പൊന്നു, ലക്ഷ്മി കക്കോട്ടറ, പ്രകാശന്‍ മൊറാഴ, പ്രസീത അഴീക്കോട്, പി.ജി ആനന്ദകുമാര്‍, എം.ശാന്തകുമാരി, രാധാ സുരേഷ് ബാബൂ, ഇ.മാധവന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post