തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്കിന് പരിഹാരമായി ഇന്ത്യൻ റെയിൽവേ. ഉത്സവകാലതിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിൻ സർവീസുകൾനടത്തുമെന്ന് റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. കഴിഞ്ഞ വർഷംസർവീസ് നടത്തിയ 55 ഓണം സ്പെഷ്യലുകളുടെ സ്ഥാനത്താണ് ഇത്തവണ ഇരട്ടിയിലധികം (112) സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽകഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുംനാട്ടിലെത്താൻ ഈ തീരുമാനം വലിയ തണലാകും. ദക്ഷിണ റെയിൽവേ 54 സർവീസുകൾകൈകാര്യം ചെയ്യുമ്പോൾ, സൗത്ത് വെസ്റ്റേൺ, സൗത്ത് സെൻട്രൽ, സൗത്ത് ഈസ്റ്റേൺ തുടങ്ങിയ മറ്റ്സോണുകൾ ബാക്കി 58 സർവീസുകൾ പൂർത്തിയാക്കും. ദക്ഷിണ റെയിൽവേ ശൃംഖലയ്ക്കുള്ളിൽമാത്രം 38 സർവീസുകളും മറ്റ് അയൽ റെയിൽവേ സോണുകളിലേക്ക് 16 സർവീസുകളും ഉണ്ടാകും.
ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ത്രാഗച്ചി തുടങ്ങിയ പ്രധാനനഗരങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, മംഗളൂരുഎന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും തിരുവനന്തപുരം നോർത്ത്, കൊല്ലംഭാഗങ്ങളിലേക്ക് മാത്രം 26 സർവീസുകൾ സർവീസ് നടത്തും. ടിക്കറ്റ് ബുക്കിംഗിലെ തിരക്കുംവെയ്റ്റിംഗ് ലിസ്റ്റ് ട്രെൻഡുകളും നിരന്തരം വിലയിരുത്തുമെന്നും, ആവശ്യമെങ്കിൽ കൂടുതൽട്രെയിനുകൾ സർവീസ് നടത്താൻ സന്നദ്ധമാണെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.










