ലാഹോർ: മുംബൈ ഭീകരാക്രമണത്തിൻറെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്ത് ഉദ് ദാവയുടെ (ജുഐഡി ) അഞ്ച് നേതാക്കളെ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷിച്ചു . ഒൻപത് വർഷത്തെ തടവാണ് ശിക്ഷ . ഒമർ ബഹദർ, നസ്രുള്ള, സമിയുള്ള എന്നിവരുൾപ്പെടെ അഞ്ച്പേരെയാണ് ശിക്ഷിച്ചത്. തീവ്രവാദത്തിന് ധനസഹായം നൽകിയതിന് പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി ) രജിസ്റ്റർ ചെയ്ത കേസിൽ ആണ് ലാഹോർ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ശിക്ഷ വിധിച്ചത്.
നേരത്തെ ഒൻപത് വർഷം ശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന രണ്ട് പ്രതികളായ യഹായ മുജാഹിദിൻറെ മുതിർന്ന നേതാവ് പ്രൊഫസർ സഫർ ഇക്ബാലിനും കേസിൽ ശിക്ഷ വിധിച്ചിട്ടുണ്ട്
എടിസി ലാഹോർ ജഡ്ജി ഇജാസ് അഹമ്മദ് ബട്ടാർ ആണ് അഞ്ച് പ്രതികൾക്കും ഒമ്പത് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതേ കേസിൽ ഹഫിസ് സയീദിന്റെ സഹോദരൻ ഹാഫിസ് അബ്ദുല്ല റഹ്മാൻ മക്കിയെ ആറുമാസം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. തീവ്രവാദ ആക്രമണ പ്ലോട്ട് പരാജയപ്പെട്ടു
ഭീകരപ്രവർത്തനത്തിന് ധനം സഹായം എത്തിച്ചതിന് അഞ്ചുപേർക്കെതിരെയും വ്യക്തമായ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-തായ്‌ബയ്ക്ക് അനധികൃതമായി ഫണ്ട് സ്വരൂപിച്ചെന്നാണ് ഇവർക്കെതിരായ പ്രധാന ആരോപണം.
തീവ്രവാദത്തിനായി സ്വരൂപിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കനത്ത സുരക്ഷയ്ക്കിടയിലാണ് ജഡ്ജി ഉൾപ്പെടെയുള്ള ജുഡീഷ്യൽ ഉദ്യോഗസ്ഥരം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പകർത്താൻോ റിപ്പോർട്ട് ചെയ്യാനോ മാധ്യമങ്ങൾക്കും അനുവദമില്ലായിരുന്നു.
സംഭവത്തിൽ 70 കാരനായ സയീദ് ഉൾപ്പെടെയുള്ള ജെയുഡി നേതാക്കൾക്കെതിരെ പഞ്ചാബ് സിടിഡി 41 എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട് . ഇതിൽ 37 കേസുകളിലാണ് കോടതി വിധി പറഞ്ഞത്. എടിസി സ്ഥാപകനായ സയീദിനെ മൊത്തം 36 വർഷത്തേക്ക് എടിസി ശിക്ഷിച്ചത്. . നിലവിൽ സയീദ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രായത്തെ മാനിച്ച് സയീദിന് ഈ ശിക്ഷകൾ ഒരേസമയത്ത് തന്നെ അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Discussion about this post