പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്നീങ്ങുന്നു. ഇറാന്റെ ആണവപദ്ധതികളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും പിൻവലിക്കാൻതയ്യാറാകാത്ത പക്ഷം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്അന്ത്യശാസനം നൽകി. “സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്” (The clock is ticking) എന്നട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ മേഖലയിലെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിമൂന്നാമത്തെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് (USS George H.W. Bush) പശ്ചിമേഷ്യൻ തീരത്തെത്തി.
നിലവിൽ മേഖലയിലുള്ള യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺഎന്നീ വിമാനവാഹിനിക്കപ്പലുകൾക്കൊപ്പം ബുഷ് കൂടി ചേരുന്നതോടെ ഇറാന് മേലുള്ള സൈനികസമ്മർദ്ദം റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങൾ അടച്ചുകൊണ്ടുള്ളയുഎസ് നാവിക ഉപരോധം കൂടുതൽ ശക്തമാക്കാൻ ട്രംപ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽടെഹ്‌റാൻ ലക്ഷ്യമാക്കി ചില വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെടിനിർത്തൽ കരാർലംഘിക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇറാൻ വഴങ്ങാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ മടിക്കില്ലെന്ന് ട്രംപ് തന്റെസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ പശ്ചിമേഷ്യഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം. അതേസമയം, യുഎസ്ഉപരോധം നീക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഇറാനും ഉറച്ചുനിൽക്കുകയാണ്.











