ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകള്‍ സന്ധ്യാ യാദവിന് ബി ജെ പിയുടെ സിലാ പഞ്ചായത്ത് ഖിരോറിലെ 18 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി ടിക്കറ്റ് നല്‍കി. സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റംഗം ധര്‍മ്മേന്ദ്ര യാദവിന്റെ സഹോദരിയും നിവര്‍ത്തമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നയാളുമാണ് സന്ധ്യ.
മുൻപ് സമാജ്‌വാദിപാര്‍ട്ടിയുടെ സീറ്റില്‍ മത്സരിച്ച് ജയിച്ച സന്ധ്യാ യാദവ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് പാര്‍ട്ടിയുമായി തെറ്റിയത്. 2015 ല്‍ മെയ്ന്‍പുരിയിലെ സിലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന സമയത്ത് 2017 ജൂലൈയിലായിരുന്നു ഇവര്‍ക്കെതിരേ സമാജ് വാദി പാർട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 32 ല്‍ 23 അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ ഒപ്പു വെച്ചപ്പോള്‍ ഇവരുടെ രക്ഷയ്ക്ക് എത്തിയത് ബിജെപി അംഗങ്ങളായിരുന്നു. അതിന് ശേഷം സന്ധ്യാ യാദവിന്റെ ഭര്‍ത്താവ് അനുജേഷ് പ്രതാപ് യാദവ് ഫിറോസാബാദില്‍ ബിജെപിയുടെ വലിയ പ്രവര്‍ത്തകനായി മാറിയിരുന്നു. അതിന് ശേഷം ഇവര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, അദ്ധ്യക്ഷയായുള്ള തന്റെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തു.
നേരത്തേ തന്നെ സന്ധ്യാ യാദവിന്റെ ഭര്‍ത്താവ് ഇവരെ ബിജെപിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു.ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ തന്നെ മത്സരിക്കാനുള്ള അവസരമാണ് സന്ധ്യായാദവിന് കിട്ടിയിരിക്കുന്നത്. ജയിച്ചാല്‍ അദ്ധ്യക്ഷയാകാനുള്ള അവസരം വീണ്ടും അവരെ തേടിയെത്തും. ബിജെപിയിലെ അംഗങ്ങളില്‍ നിന്നും വേണ്ട പിന്തുണയും കിട്ടും.
Discussion about this post