ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൂചലനം അനുഭവപ്പെട്ടെങ്കിലും സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി.
കിഴക്കന്‍ ജാവയിലെ മലാംഗ് പട്ടണത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ 82 കിലോമീറ്റര്‍ താഴ്ച്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്ബത്തിന്റെ പ്രകമ്പനം ഏറെ നേരം നീണ്ടു നിന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ആറ് പേർ മരിച്ചതായും ഒരാൾക്ക് ഗുരുതര പരുക്കേറ്റതായും ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ജാവയിലെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് രാധിത്യ ജതി പറഞ്ഞു.
Discussion about this post