മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാനതകളില്ലാത്ത അലംഭാവം കാട്ടി മഹാരാഷ്ട്രയിലെ മെത്ത നിർമ്മാണ കമ്പനി. പഞ്ഞിക്ക് പകരം ഉപയോഗിച്ച് മാസ്ക്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച് വിറ്റ കേസിൽ ഫാക്ടറി ഉടമക്കെതിരെ കേസെടുത്തു.
ജല്‍ഗാവിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോര്‍പറേഷന്റെ കുസുംബ ഗ്രാമത്തിലെ ശാഖയായ മഹാരാഷ്ട്ര മാട്രസ്സ് സെന്ററിലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്കൃതവസ്തുക്കളോ ഉപയോഗിക്കാതെ ഉപേക്ഷിച്ച മാസ്കുകളാണ് ഇവിടെ കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
സംഭവത്തിൽ ഫാക്ടറി ഉടമ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഇവിടെ നിന്ന് പിടിച്ചെടുത്ത ഉപയോഗിച്ച മാസ്കുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊലീസ് നശിപ്പിച്ചു. റാക്കറ്റിലെ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post