മലപ്പുറം: മുസ്ലീം ലീഗ് എം എൽ എ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടികൂടി. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസാണ് പണം പിടികൂടിയത്. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് അനധികൃതമായി ലഭിച്ച പണമാണിതെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഷാജിയുടെ വീടുകളില്‍ തുടങ്ങിയ വിജിലന്‍സ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മാലൂര്‍ കുന്നിലേയും കണ്ണൂരിലെയും വീടുകളില്‍ ഒരേസമയം പരിശോധന തുടരുകയാണ്.
വിജിലന്‍സ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. രേഖകളില്ലാത്ത പണമാണ് കണ്ണൂരിലെ വസതിയില്‍ നിന്നും വിജിലന്‍സ് പിടികൂടിയിരിക്കുന്നത്. ഇതിനാൽ ഷാജിയെ അറസ്റ്റ് ചെയ്തേക്കും.
പൊതുപ്രവര്‍ത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
Discussion about this post