ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാവർക്കും മെയ് 1 മുതൽ കൊവിഡ് വാക്സിൻ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണമാണ് രാജ്യത്ത് നടക്കുന്നത്. ഇതിന്റെ മൂന്നാം ഘട്ടം കൂടുതൽ ഉദാരവും വേഗതയാർന്നതുമായിരിക്കും. വാക്സിനുകളുടെ വില, സംഭരണം, യോഗ്യത, വിതരണം എന്നിവയ്ക്ക് കൃത്യമായ മാർഗരേഖ പുറത്തിറക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഉദ്പാദകരിൽ നിന്നും ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നേരിട്ട് വാക്സിൻ വാങ്ങാനുള്ള അനുമതിയും നൽകും. മെയ് 1 വരെ നിലവിലെ വാക്സിൻ വിതരണ സമ്പ്രദായം തുടരും.
കുറഞ്ഞ കാലയളവിൽ പരമാവധി ഭാരതീയർക്ക് വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞ ഒരു വർഷക്കാലമായി കേന്ദ്ര സർക്കാർ ശ്രമിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Discussion about this post