ഡൽഹി: ക്രിക്കറ്റ് താരം എം എസ് ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പമാണ് ടീം ക്യാപ്ടനായ ധോണി. മാതാപിതാക്കളുടെ രോഗബാധ ധോണിയെയും അതുവഴി ഐപിഎല്ലിനെയും ബാധിക്കാനുള്ള സാധ്യത നിലവിലില്ലെന്നാണ് സൂചന. കഴിഞ്ഞ വർഷത്തെ ചെന്നൈ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇത്തവണ ധോണി വളരെ നേരത്തെ തന്നെ ടീമിന്റെ ഹോം ഗ്രൗണ്ടിലെത്തി പരിശീലനം ആരംഭിച്ചിരുന്നു.
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾക്കിടെയാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. കളിക്കാരും മറ്റ് ഒഫീഷ്യലുകളും ബയോ ബബിൾ പശ്ചാത്തലത്തിലാണ്. എങ്കിലും മലയാളിയായ ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ, ഡാനിയൽ സാംസ്, കൊൽക്കത്ത താരം നിതീഷ് റാണ, ഡൽഹി ക്യാപിറ്റൽസിന്റെ അക്സർ പട്ടേൽ എന്നിവർക്ക് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു.
Discussion about this post