കൊൽക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമ ബംഗാളിൽ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുർഷിദാബാദിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം സ്വയം കുത്തിയെടുക്കുന്ന ഗതികേടിലാണ് രോഗികൾ. ഇതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടു.
ജാംഗിപുർ ആശുപത്രിയിലെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്രവം കുത്തിയെടുക്കുന്ന രോഗികളുടെ വിവരം ശേഖരിക്കാൻ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് സ്ഥാനാർത്ഥി മരണമടഞ്ഞ ജാംഗിപുർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. ആർ എസ് പി സ്ഥാനാർത്ഥി പ്രദീപ് കുമാർ നന്ദിയാണ് മരണമടഞ്ഞത്.
These are some shocking visuals from Jangipur hospital in West Bengal, where patients can be seen collecting their own swab and placing it in a tray.
Extremely unfortunate.
Credit for such a broken healthcare must go to Mamata Banerjee, the outgoing health minister of Bengal. pic.twitter.com/SwX8ib4RSn
— Amit Malviya (मोदी का परिवार) (@amitmalviya) April 25, 2021
ബിജെപി നേതാവ് അമിത് മാളവ്യയാണ് രോഗികൾ സ്വയം സ്രവം ശേഖരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്നും ഈ ദുരവസ്ഥയുടെ ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Discussion about this post