ഹൈദരാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലയുമ്പോള്‍ തെലുങ്കാനാ സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് 100 കണക്കിന് പേര്‍ ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപത്തെ മക്കാ മസ്ജിദില്‍ വെളളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത് വന്‍ വിവാദമാകുന്നു. സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്,
കോവിഡിന്റെ പശ്ചാത്തലത്തില്‍ തെലുങ്കാനാ സര്‍ക്കാര്‍ കൂട്ടായ്മകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കായി കൂടിയത്. സാമൂഹ്യമോ മതപരമോ രാഷ്ട്രീയമോ ഉള്‍പ്പെടെ ഏതു തരത്തിലും ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹത്തിന് 100 പേരും സംസ്‌ക്കാര ചടങ്ങുകള്‍ക്ക് 20 പേരുമാണ് തെലുങ്കാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അത് നിലനില്‍ക്കേയാണ് കോവിഡിനെതിരേ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധമാക്കിയിട്ടുള്ള മാസ്‌ക്ക് പോലും ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ഒറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ നൂറുകണക്കിന് പേര്‍ കൂട്ടം കൂടിയത്. ഹൈദരാബാദില്‍ മാത്രം 1000 ആണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍.
തെലുങ്കാനയില്‍ ഉടനീളം അത് 6000 ആണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനകത്ത് 5,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 4.87 ലക്ഷമായി. രണ്ടാം തരംഗത്തെ തുടര്‍ന്ന് ജനം വലയുമ്ബോള്‍ ആരോഗ്യനിര്‍ദേശങ്ങള്‍ അവഗണിച്ച് നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും മതപരമായ കൂട്ടായ്മകളും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.
Discussion about this post