കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
അതേസമയം ചീഫ് സെക്രട്ടറിയുടെ നിലപാട് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണർ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഭരണഘടന മേധാവികൾക്ക് വിവരം കൈമാറാൻ ആകില്ലെന്നത് ഭരണഘടനയെയും നിയമവാഴ്ചയും അവഹേളിക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഇന്ന് രാത്രി 7 മണിക്ക് രാജ്ഭവനിൽ എത്താനായിരുന്നു ഗവർണർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം.
Discussion about this post