ഗോവയിൽ ചൊവ്വാഴ്ച ഓക്സിജൻ ക്ഷാമം മൂലം 26 കോവിഡ് രോഗികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2നും 6നും ഇടയിലാണ് സംഭവമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ മാധ്യമങ്ങളോട് പറഞ്ഞു.
‘മെയ് 10 ന് ആശുപത്രിയുടെ ഓക്സിജന്റെ ആവശ്യകത 1,200 ജംബോ സിലിണ്ടറായിരുന്നു, എന്നാൽ 400 സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്തത്, ഇത് ഓക്സിജന്റെ കുറവിന് കാരണമായി’, റാണെ പറഞ്ഞു.
മരണകാരണവും ഓക്സിജന്റെ കുറവും കോടതി അന്വേഷിക്കണമെന്നും റാണെ കൂട്ടിച്ചേർത്തു
ജിഎംസിഎച്ച് ആശുപത്രിയിലെ ചികിത്സയുടെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ മൂന്ന് അംഗങ്ങളുള്ള നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി ഗോവ ആരോഗ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരോട് വിശദമായ വിവരങ്ങൾ നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post