തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെക്കുറിച്ച് ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ച മുൻ മന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗംഗാ നദിയിൽ ഒഴുകിനടന്ന മൃതദേഹങ്ങളുടേതെന്ന പേരിൽ തോമസ് ഐസക് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഫോട്ടോകൾ വ്യാജമാണെന്ന് തെളിഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ദയനീയ സ്ഥിതിയുടെ നേർക്കാഴ്ചയെന്ന പേരിലാണ് തോമസ് ഐസക്ക് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
https://www.facebook.com/thomasisaaq/posts/4634911823191589
2015ലെ ചിത്രങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ തോമസ് ഐസക് പ്രചരിപ്പിച്ചത്. രണ്ട് ഫോട്ടോകളാണ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉളളത്. ഇവ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കഴിഞ്ഞ ദിവസം ഫാക്ട് ചെക് വെബ്സെെറ്റായ ബൂംലെെവ് ഡോട്ട് ഇൻ തെളിവുകൾ സഹിതം ഈ ചിത്രങ്ങൾ പഴയതാണെന്ന് സ്ഥാപിച്ചിരുന്നു.
ഐസക് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ 2015 മുതൽ പുറത്തുവന്ന പല ഓൺലെെൻ വെബ്‌സെെറ്റുകളിലെ റിപ്പോർട്ടുകളിൽ നിന്നുള്ളവയാണ് എന്നാണ് വിവരം. ചിത്രങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതോടെ തോമസ് ഐസകിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാകുകയാണ്. ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരുന്നിട്ടുള്ളവർ ഇത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ വിശ്വാസ്യത പ്രധാനമാണ് എന്ന ഉപദേശമാണ് പലരും തോമസ് ഐസകിന് നൽകുന്നത്.
Discussion about this post