ചണ്ഡീഗഢ്: അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
മിൽഖാ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഭാര്യ നിര്‍മല്‍ കൗര്‍ അറിയിച്ചു.
വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിര്‍മല്‍ കൗര്‍ വ്യക്തമാക്കി. മില്‍ഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവര്‍ അറിയിച്ചു.
ഇന്ത്യയുടെ പറക്കും സിഖ് എന്നറിയപ്പെടുന്ന ഇതിഹാസ അത്ലറ്റാണ് മിൽഖാ സിംഗ്. ഒരു ഒളിമ്പിക് ഇനത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അദ്ദേഹം. 1960-ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ ഫൈനലില്‍ കടന്നതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഫൈനലിൽ അദ്ദേഹം നാലാം സ്ഥാനം നേടിയിരുന്നു.
Discussion about this post