ഭോപാൽ: കൊവിഡ് ചികിത്സയുടെ മറവിൽ മതപ്രചാരണം നടത്തിയ വനിതാ ഡോക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ നൽകി മധ്യപ്രദേശ് സർക്കാർ. ‘യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നവർക്കാണ് കൊവിഡ് ഭേദമാകുന്നത്‘ എന്ന് രോഗികളോട് പറഞ്ഞ ശേഷമായിരുന്നു ഇവർ ചികിത്സ തുടങ്ങിയിരുന്നത്. ഇവർക്കെതിരെ നിരവധി പേർ പരാതിയുമായി ആരോഗ്യ വകുപ്പിനെ സമീപിച്ചിരുന്നു.
രാത്ലാം ജില്ലയിലെ ബത്നാം ഗ്രാമത്തിലാണ് ഇവർ സേവനമനുഷ്ടിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന ലഘുലേഖയും കണ്ടെടുത്തു. ഇതിനിടെ ഇവർ പരസ്യമായി മതപ്രചാരണം നടത്തുന്ന വീഡിയോയും പുറത്ത് വന്നു.
क्या कोरोना वायरस को धर्म परिवर्तन का वायरस मार देगा ? हम तो डॉक्टर और हेल्थ वर्कर में ही भगवान देख रहे है परन्तु दवाई की जगह धर्म परिवर्तन की घुट्टी पिलाने वाले कतई बर्दास्त नही । 1/1@RSSorg
@SuhasBhagatBJP@HitanandSharma @Ashutosh4BJP @anilscribe @rajneesh4n pic.twitter.com/ldSIz2Wlv2— Rameshwar Sharma (मोदी का परिवार) (@rameshwar4111) May 23, 2021
സർക്കാർ ഡോക്ടർ മതപ്രചാരണം നടത്തുന്നത് ചോദ്യം ചെയ്ത യുവാവിന് മുന്നിലും ഇവർ സുവിശേഷം പ്രസംഗിക്കുന്നത് വീഡിയോയിൽ കാണാം. യേശു ക്രിസ്തുവിനോട് പ്രാർത്ഥിച്ചാൽ രോഗം ഭേദമാകുമെന്ന് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് രോഗികളോട് പറയുന്നത് എന്ന് യുവാവ് വീഡിയോയിൽ ചോദിക്കുന്നുണ്ട്. യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നതിന് പകരം അവരവരുടെ മതാചാര പ്രകാരം പ്രാർത്ഥന നടത്താൻ പറയാത്തതെന്താണെന്നും യുവാവ് ചോദിക്കുന്നു. ഇതിന് മറുപടിയായി, യേശു ക്രിസ്തു വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് ആളുകൾ സുഖപ്പെടുന്നതെന്ന് ഡോക്ടർ ആവർത്തിക്കുന്നു.
സംഭവം വിവാദമായതോടെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രംഗത്തെത്തി. ഇത് മതപ്രചാരണം നടത്താനുള്ള സമയമല്ലെന്നും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ മാനവരാശിക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം നടത്തുന്ന സമയമാണെന്നും ബിജെപി എം എൽ എ രാമേശ്വർ ശർമ്മ വ്യക്തമാക്കി. ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹുസൂർ പൊലീസ് പറഞ്ഞു.
Discussion about this post