കവരത്തി: ലക്ഷദ്വീപിൽ പരിഷ്കാരങ്ങൾ തുടർന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു. താത്കാലികക്കാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി.
ലക്ഷദ്വീപിലെ നിലവിലെ നിയമന രീതികൾ പുനഃപരിശോധിക്കാനും അഡ്മിനിസ്ട്രേറ്റർ നിർദ്ദേശം നൽകി. നിയമനം നടത്തുന്നതിനായി ഒരു സിലക്‌ഷൻ ബോർഡ് നേരത്തെ അദ്ദേഹം രൂപീകരിച്ചിരുന്നു.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങളെ വർഗ്ഗീയവത്കരിച്ച് വിവാദമാക്കാൻ ഒരു വശത്ത് ശ്രമങ്ങൾ തുടരുന്നതിനിടയിലും കർശനമായ നടപടികളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ലക്ഷദ്വീപിൽ പിടിയിലായ പാക് ഭീകരരിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നുകളും പിടികൂടുകയും ദ്വീപിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്റർ പരിഷ്കാരങ്ങൾക്ക് രൂപം നൽകിയത്.
Discussion about this post