പുൽവാമ: ജമ്മു കശ്മീരിൽ യുവാക്കൾക്ക് ഭീകര പരിശീലനം നൽകി വന്നിരുന്ന 7 ജെയ്ഷെ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അവന്തിപൊരയിൽ പൊലീസും സൈന്യവും സി ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഇവർ കായിക പരിശീലനം നൽകിയിരുന്ന ആറ് കശ്മീരി യുവാക്കളെ സുരക്ഷാ സേന മോചിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തു.
പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച ഭീകരരാണ് പിടിയിലായിരിക്കുന്നത്. അവന്തിപൊരയിലും ത്രാലിലും യുവാക്കൾക്ക് ഭീകര പരിശീലനം നൽകാൻ നിയോഗിക്കപ്പെട്ടവരായിരുന്നു പിടിയിലായ ഭീകരർ. ത്രാൽ സ്വദേശികളായ അക്വിബ് അഹമ്മദ് ദോബി, മുഫീസ് അഹമ്മദ് സർഗാർ, ലിയാഖത്ത് അംഖാദ് ഖാണ്ഡെ, സെയ്ഫുള്ള അഹമ്മദ് ഷാ, അവന്തിപൊര സ്വദേശിയായ ഷോയബ് അഹമ്മദ് ഭട്ട്, ബിലാൽ അഹമ്മദ് സാബു എന്നീ യുവാക്കളാണ് പരിശീലനം നേടുന്നതിനിടെ പിടിയിലായത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Discussion about this post