ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന് ആദരമർപ്പിച്ച് രാഷ്ട്രസേവനത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സൈനികന്റെ ഭാര്യ. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര മേജർ വിഭൂതി ശങ്കർ ധൗന്ദിയാലിന്റെ ഭാര്യ നികിത കൗൾ ആണ് സൈന്യത്തിൽ ചേർന്നത്.
കരസേനയുടെ നോർത്തേൺ കമാൻഡ് കമാൻഡർ ലെഫ്റ്റന്റ് ജനറൽ വൈ കെ ജോഷിയിൽ നിന്നാണ് നികിത കൗൾ നിയമനം സ്വീകരിച്ചത്. ഇത് അഭിമാന നിമിഷമെന്നാണ് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത്.
#MajVibhutiShankarDhoundiyal, made the Supreme Sacrifice at #Pulwama in 2019, was awarded SC (P). Today his wife @Nitikakaul dons #IndianArmy uniform; paying him a befitting tribute. A proud moment for her as Lt Gen Y K Joshi, #ArmyCdrNC himself pips the Stars on her shoulders! pic.twitter.com/ovoRDyybTs
— PRO LEH (@prodefleh) May 29, 2021
പുൽവാമ ഭീകരാക്രമണത്തിൽ മേജർ ധൗന്ദിയാൽ വീരമൃത്യു വരിക്കുമ്പോൾ 27 വയസ്സായിരുന്നു നികിത കൗളിന്റെ പ്രായം. അന്ന് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആയിരുന്നുള്ളൂ. എന്നാൽ ഭർത്താവിന്റെ വിയോഗത്തിൽ തളർന്ന് പോകാതെ, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് രാഷ്ട്രസേവനം ചെയ്യാൻ ദൃഢനിശ്ചയമെടുക്കുകയായിരുന്നു നികിത.
ഭർത്താവ് വീരമൃത്യു വരിച്ച് ആറാം മാസം നികിത എസ് എസ് സി പരീക്ഷയും തുടർനുള്ള എസ് എസ് ബി ഇന്റർവ്യൂവും പാസായി. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ നികിത കൗൾ 2021 മെയ് 29ന് ഔദ്യോഗികമായി ഇന്ത്യൻ സേനയുടെ ഭാഗമാകുകയായിരുന്നു.
Discussion about this post